കുഞ്ഞപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും എല്ലാ വിലക്കുകളും മറികടന്ന് വഴി നടക്കാന്‍ ഒരുമ്പെട്ടിറങ്ങി. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രധാന സമര നേതാക്കളെല്ലാം അറസ്റ്റ് വരിക്കുന്ന സ്ഥിതിയുണ്ടായി. അതിനിടെ ശ്രീനാരായണ ഗുരു വൈക്കത്തെത്തി.
ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ കാഴ്ച്ചപ്പാടും ഹിന്ദുരാഷ്ട്രമുണ്ടാക്കാനായി ഭരണചക്രം തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടും എങ്ങനെ യോജിക്കുമെന്ന് കോടിയേരി ചോദിക്കുന്നു
ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘികൾക്ക് അംഗീകരിക്കാനാവില്ല
സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മലയാളത്തിൻ്റെ ജാതിമത ബോധത്തെ മനുഷ്യബോധമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്ക് ഗുരുദേവൻ വഹിച്ചു. അതുകൊണ്ടുതന്നെയാണ് മഹാകവി രവീന്ദ്രനാഥ ടാഗോറും, മഹാത്മജിയുമെല്ലാം ഗുരുസന്നിധിയിലെത്തിയത്. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, നടരാജ ഗുരു തുടങ്ങിയ മാഹാരഥൻമാർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു
എല്ലാ ജാതിമതങ്ങളിലുംപെട്ട പൊതുജനങ്ങള്‍ക്കിടയില്‍ നാരായണ ഗുരുവി നുള്ള സ്വീകാര്യതയും വ്യക്തിമഹത്വവും അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമായിരുന്നില്ല. അതുപോലുള്ള നിരവധി കാരണങ്ങളാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന ലാഭം കണക്കിലെടുത്ത് വിവിധ കക്ഷികള്‍ നാരായണ ഗുരുവിനെ സ്വന്തമാക്കിവെയ്ക്കാന്‍ ശ്രമിച്ചു.